2012, ജൂൺ 24, ഞായറാഴ്‌ച
മയില്‍പ്പീലി
മാധവി ചേച്ചിയുടെ പക്കല്‍
നാല് മയില്‍പ്പീലികള്‍.
ഒന്നാമത്തേത്
കണക്കുപുസ്തക താളില്‍ സൂക്ഷിച്ചു .
രണ്ടാമത്തേത് ചരിത്ര പുസ്തകത്തില്‍ ,
മൂന്നാമത്തേത് രസതന്ത്രത്തില്‍ ,
നാലാമത്തേത് മലയാള പുസ്തകത്തിലും ...
അക്കങ്ങള്‍ക്കും
സമവാക്യങ്ങള്‍ക്കുമിടയില്‍പെട്ട ്
ആദ്യത്തേത്
അകാലത്തിലൊടുങ്ങി.
ചരിത്രത്തിന്‍റെ
തീക്കാറ്റില്‍
രണ്ടാമത്തേത് കത്തിചാമ്പലായി
ആസിഡ് വീണ്
മുഖം പൊള്ളിയടര്‍ന്ന നിലയില്‍
മൂന്നാമത്തേത് അലഞ്ഞു നടക്കുന്നു.
മലയാളപുസ്തകതാളില്‍ മാത്രം
മയില്‍പ്പീലി പെറ്റു പെരുകി .
ഇപ്പോള്‍
മാധവിചേച്ചി
മയില്‍പ്പീലിക്കട നടത്തുന്നുണ്ട് .
അവിടെ
കാമുകീ കാമുകന്മാരും
കവികളും
ക്യൂ നില്‍ക്കുന്നുണ്ട്.
--ഒരിക്കലും
ഒരാളുടെയും പുസ്തകത്താളില്‍
സൂക്ഷിക്കപെടാത്തത് കൊണ്ടാവാം
മാധവിചേച്ചി മാത്രം
പെറ്റില്ല.
മാധവി ചേച്ചിയുടെ പക്കല്‍
നാല് മയില്‍പ്പീലികള്‍.
ഒന്നാമത്തേത്
കണക്കുപുസ്തക താളില്‍ സൂക്ഷിച്ചു .
രണ്ടാമത്തേത് ചരിത്ര പുസ്തകത്തില്‍ ,
മൂന്നാമത്തേത് രസതന്ത്രത്തില്‍ ,
നാലാമത്തേത് മലയാള പുസ്തകത്തിലും ...
അക്കങ്ങള്‍ക്കും
സമവാക്യങ്ങള്‍ക്കുമിടയില്‍പെട്ട
ആദ്യത്തേത്
അകാലത്തിലൊടുങ്ങി.
ചരിത്രത്തിന്‍റെ
തീക്കാറ്റില്‍
രണ്ടാമത്തേത് കത്തിചാമ്പലായി
ആസിഡ് വീണ്
മുഖം പൊള്ളിയടര്‍ന്ന നിലയില്‍
മൂന്നാമത്തേത് അലഞ്ഞു നടക്കുന്നു.
മലയാളപുസ്തകതാളില്‍ മാത്രം
മയില്‍പ്പീലി പെറ്റു പെരുകി .
ഇപ്പോള്‍
മാധവിചേച്ചി
മയില്‍പ്പീലിക്കട നടത്തുന്നുണ്ട് .
അവിടെ
കാമുകീ കാമുകന്മാരും
കവികളും
ക്യൂ നില്‍ക്കുന്നുണ്ട്.
--ഒരിക്കലും
ഒരാളുടെയും പുസ്തകത്താളില്‍
സൂക്ഷിക്കപെടാത്തത് കൊണ്ടാവാം
മാധവിചേച്ചി മാത്രം
പെറ്റില്ല.
ശില്പങ്ങള്‍ ...
ക്ഷേത്ര ശില്പങ്ങള്‍ക്കരികില്‍ ,
കലാലയങ്ങളിലെ
കരിങ്കല്‍തൂണുകള്‍ക്ക് മറവില്‍ ,
സൂര്യവെളിച്ചമേല്‍ക്കാത്ത
നാട്ടിടവഴികളില്‍ ,
ഉത്സവപ്പറമ്പുകളില്‍ ....
ഇവിടെയൊക്കെ
പകര്‍ന്നു പോയ
കുറെ
ഉമ്മകളുണ്ട്..
ഈ ഉമ്മകളെല്ലാം
മനസ്സില്‍
കൊത്തുപണികളായി
അവശേഷിക്കുന്നതിനാലാണ്
പലരും
ജീവിതത്തില്‍ ശില്പങ്ങളായി
മാറുന്നത്..
ക്ഷേത്ര ശില്പങ്ങള്‍ക്കരികില്‍ ,
കലാലയങ്ങളിലെ
കരിങ്കല്‍തൂണുകള്‍ക്ക് മറവില്‍ ,
സൂര്യവെളിച്ചമേല്‍ക്കാത്ത
നാട്ടിടവഴികളില്‍ ,
ഉത്സവപ്പറമ്പുകളില്‍ ....
ഇവിടെയൊക്കെ
പകര്‍ന്നു പോയ
കുറെ
ഉമ്മകളുണ്ട്..
ഈ ഉമ്മകളെല്ലാം
മനസ്സില്‍
കൊത്തുപണികളായി
അവശേഷിക്കുന്നതിനാലാണ്
പലരും
ജീവിതത്തില്‍ ശില്പങ്ങളായി
മാറുന്നത്..
തൂവാന തുമ്പികള്‍..
ക്ലാരേ,
വേനല്‍ക്കാല വറുതിയില്‍ പോലും
പുറത്തെടുക്കാതെ
നീ കാത്തുസൂക്ഷിച്ച
മഴയുടെ വിത്തുകള്‍
എനിക്ക് തിരിച്ചു തരൂ ..
തീ പെയ്യുന്ന
ഓരോ വേനലിലും
മേഘവും ഭൂമിയും
നിന്‍റെ പേര്‍ ചൊല്ലി
നിശ്ശബ്ദം
കരയുമ്പോള്‍
"നമ്മള്‍ കാണുമ്പോള്‍ എപ്പഴും മഴയാണെന്ന്"
ഗന്ധര്‍വ ശബ്ദത്തില്‍
ഒരു സാന്ത്വനം !
ക്ലാരേ,
വീണ്ടുമൊരു വേനലില്‍
ഉരുകിത്തീരും മുന്‍പേ
ആ മഴയുടെ വിത്തുകള്‍
എനിക്ക് തരൂ..
ഞാനതൊന്നു മുളപ്പിച്ചെടുത്തോട്ടെ...
ക്ലാരേ,
വേനല്‍ക്കാല വറുതിയില്‍ പോലും
പുറത്തെടുക്കാതെ
നീ കാത്തുസൂക്ഷിച്ച
മഴയുടെ വിത്തുകള്‍
എനിക്ക് തിരിച്ചു തരൂ ..
തീ പെയ്യുന്ന
ഓരോ വേനലിലും
മേഘവും ഭൂമിയും
നിന്‍റെ പേര്‍ ചൊല്ലി
നിശ്ശബ്ദം
കരയുമ്പോള്‍
"നമ്മള്‍ കാണുമ്പോള്‍ എപ്പഴും മഴയാണെന്ന്"
ഗന്ധര്‍വ ശബ്ദത്തില്‍
ഒരു സാന്ത്വനം !
ക്ലാരേ,
വീണ്ടുമൊരു വേനലില്‍
ഉരുകിത്തീരും മുന്‍പേ
ആ മഴയുടെ വിത്തുകള്‍
എനിക്ക് തരൂ..
ഞാനതൊന്നു മുളപ്പിച്ചെടുത്തോട്ടെ...
ദയാവധത്തിനു മുന്‍പേ.
ഇരുളിലൂടെ വന്നത്
മരണമറിയിപ്പുകാരനായിരുന്നു .
നനയാത്ത ഭാഷയില്‍
അയാളത് പറഞ്ഞു.
ഒടുവില്‍
കാണുമ്പോള്‍
കണ്ണടച്ച് കിടക്കുകയായിരുന്നു .
ശരീരം നിറയെ മുറിവുകള്‍,
ഗര്‍ത്തങ്ങള്‍,
ചക്രങ്ങളുരഞ്ഞത് പോലുള്ള പാടുകള്‍..
നേരിയ ഞരമ്പുകളില്‍ കൂടി
പിച്ച വെച്ചും
കിതച്ചും നീങ്ങുന്ന
നിറമില്ലാത്ത രക്തം
നെഞ്ചിടിപ്പറിയാന്‍
കൈവെച്ചൊന്നു നോക്കിയപ്പോള്‍
തടഞ്ഞത്
ഉപയോഗിച്ചു,പേക്ഷിച്ച
"ഉറ"കള്‍ .
കണ്ണിലൊന്നുമ്മ വെച്ചതായിരുന്നു ;
ആഘോഷങ്ങള്‍ക്കിടയിലെങ്ങോ
ആ നെഞ്ചിലെറിഞ്ഞുടച്ച
ലഹരിയുടെ
ചില്ല് മുനകളാല്‍
ചുണ്ട് മുറിഞ്ഞു .
ഇപ്പോള്‍
ഒരു ദയ വധത്തിനു മുന്‍പേ
മാറില്‍
ഒരു നീരുറവ പോലുമവശേഷിക്കാതെ
അവള്‍ മരിച്ചിരിക്കുന്നു .
ഏറ്റവും ശാന്തവും
വിശുദ്ധവുമായ ഒരു ഉറക്കം .
അവളുടെ
അവസാന ചിന്തകളെക്കുറിച്ച്
ഇനിയെനിക്ക് വേവലാതിയില്ല .
പക്ഷെ ,
ഒന്നു കാണണമെന്നുണ്ട് ;
അവസാനമായി
ആരോ അമര്‍ത്തിയടച്ച
ആ കണ്ണുകള്‍..
ഇരുളിലൂടെ വന്നത്
മരണമറിയിപ്പുകാരനായിരുന്നു .
നനയാത്ത ഭാഷയില്‍
അയാളത് പറഞ്ഞു.
ഒടുവില്‍
കാണുമ്പോള്‍
കണ്ണടച്ച് കിടക്കുകയായിരുന്നു .
ശരീരം നിറയെ മുറിവുകള്‍,
ഗര്‍ത്തങ്ങള്‍,
ചക്രങ്ങളുരഞ്ഞത് പോലുള്ള പാടുകള്‍..
നേരിയ ഞരമ്പുകളില്‍ കൂടി
പിച്ച വെച്ചും
കിതച്ചും നീങ്ങുന്ന
നിറമില്ലാത്ത രക്തം
നെഞ്ചിടിപ്പറിയാന്‍
കൈവെച്ചൊന്നു നോക്കിയപ്പോള്‍
തടഞ്ഞത്
ഉപയോഗിച്ചു,പേക്ഷിച്ച
"ഉറ"കള്‍ .
കണ്ണിലൊന്നുമ്മ വെച്ചതായിരുന്നു ;
ആഘോഷങ്ങള്‍ക്കിടയിലെങ്ങോ
ആ നെഞ്ചിലെറിഞ്ഞുടച്ച
ലഹരിയുടെ
ചില്ല് മുനകളാല്‍
ചുണ്ട് മുറിഞ്ഞു .
ഇപ്പോള്‍
ഒരു ദയ വധത്തിനു മുന്‍പേ
മാറില്‍
ഒരു നീരുറവ പോലുമവശേഷിക്കാതെ
അവള്‍ മരിച്ചിരിക്കുന്നു .
ഏറ്റവും ശാന്തവും
വിശുദ്ധവുമായ ഒരു ഉറക്കം .
അവളുടെ
അവസാന ചിന്തകളെക്കുറിച്ച്
ഇനിയെനിക്ക് വേവലാതിയില്ല .
പക്ഷെ ,
ഒന്നു കാണണമെന്നുണ്ട് ;
അവസാനമായി
ആരോ അമര്‍ത്തിയടച്ച
ആ കണ്ണുകള്‍..
2012, ഏപ്രിൽ 14, ശനിയാഴ്‌ച
മേല്‍വിലാസം...
പ്രരാബ്ധക്കാരി
പലചരക്കു കടയിലേക്ക്
കൊടുത്തയക്കുന്ന
കുറിപ്പുകള്‍ പോലെയാണ്
നിന്‍റെ
പ്രണയലേഖനങ്ങള്‍..
ഓരോ വാക്കിനും
ഓരോ അളവുകള്‍ ..
അളവുകള്‍ക്കപ്പുറത്തേക്ക്
അതിരില്ലാത്ത വാക്കുകള്‍ കൊണ്ട്
നീയെന്നെ
മോഹിപ്പിക്കുന്നില്ല...
അളവു
ഉപേക്ഷിക്കപ്പെടാനുള്ള
സാധ്യതയു
കൂടുമെന്ന് പറഞ്ഞ്
നീയെന്‍റെ
പരാതിയുടെ
മുനയൊടിക്കുന്നു.
ഇതിനെയെല്ലാം മറികടക്കാന്‍
വേണ്ടത്
ഒരു റേഷന്‍ കാര്‍ഡാണെന്ന്
ഇപ്പോള്‍
നീ പറയുന്നു...
പക്ഷെ ,
നമുക്കില്ലല്ലോ
വ്യക്തമായ ഒരു പേരും
മേല്‍വിലാസവും...!!!
2012, ജനുവരി 30, തിങ്കളാഴ്‌ച
2012, ജനുവരി 23, തിങ്കളാഴ്‌ച
ക്ലാര
കടലില്‍ വീഴുന്ന മഴ ,
ക്ലാരയുടെ ഓര്‍മ്മകള്‍ പെയ്യുന്നതാണെന്ന്
പറഞ്ഞത്
കൌമാരത്തിലെ
കാമുക
പിന്നീടൊരിക്കല്‍ ,
ജൂണ്‍ കഴിഞ്ഞിട്ടും
പിണങ്ങി മടിച്ചുനിന്ന മഴ
അപ്രതീക്ഷിതമായി
ഉച്ചവെയിലിലേക്ക് വീണപ്പോള്‍ ,
ജാലക പ്പഴുതിലൂടെ കണ്ട
മഴ നനഞ്ഞ അയല്‍ക്കാരി
വീണ്ടും ക്ലാരയെ ഓര്‍മ്മിപ്പിച്ചു..
മഴനൂലുകള്‍
മനസ്സുകള്‍ തമ്മിലുള്ള
ഇഴയടുപ്പങ്ങളാണെന്നെഴുതി ,
കണ്ണീര്‍പ്പെയ്ത്തിലൂടെ
കുറിപ്പയച്ച കഥാകാരി
കാലങ്ങള്‍ക്ക് ശേഷം
ക്ലാരയെ ഓര്‍മ്മിപ്പിച്ചു ..!!
ഒടുവില്‍ ,
ഓണ്‍ലൈനില്‍ ,
ക്ലാര മഴ നനയുന്നത് കണ്ടു കൊണ്ടിരിക്കെ
കടലിനക്കരെ നിന്ന്
വീട്ടുകാരിയുടെ
മൊബൈല്‍ സന്ദേശം..
"ഇപ്പോള്‍ പുളിമരച്ചില്ലകളിലെ
തളിരിലകളില്‍
മഴ വീഴുന്നത്
നോക്കിയിരിക്കുകയാണ് ഞാന്‍ !!! "
സൌഗന്ധികപ്പൂക്കള്
സൌഗന്ധികപ്പൂക്കള്‍:
ഭീമന്‍
പാഞ്ചാലിക്കു നല്‍കിയ
അതിസാഹസികതയുടെ
പ്രണയസമ്മാനം..!
പക്ഷെ ,
പാഞ്ചാലിക്കത്
പഞ്ചപാണ്ടവരെപ്പോലെ
പല കൌതുകങ്ങളിലൊന്ന്..!!!
പങ്കിട്ടെടുക്കാനും
ഊഴം കാത്തിരിക്കാനും
ആരുമില്ലാത്ത ഒരുവളുണ്ട്..
സൌന്ദര്യത്തിലോ
കുലമഹിമയിലോ
പാഞ്ചാലിയോളം
സമ്പന്നയല്ലാത്ത ഒരുവള്‍..!!!
വഴിയിലുപേക്ഷിക്കപ്പെട്ട
വാടിയ സൌഗന്ധികപ്പൂക്കള്‍
പെറുക്കിയെടുത്തു അവള്‍ക്കു നല്‍കുക..!
പ്രണയത്തിന്റെ
രാക്ഷസീഭാവങ്ങള്‍
അവളില്‍ നിന്നനുഭവിച്ച്
ഒരു
പൂര്‍ണ്ണപുരുഷനാകുക..!!!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)